ADVERTISEMENT

ഇംഫാൽ∙ കലാപം അടങ്ങിയതോടെ മണിപ്പുരിൽ മിക്ക ജില്ലകളിലും സ്ഥിതി മെച്ചപ്പെടുന്നു. സൈനിക നീക്കം തടസ്സമില്ലാതെ നടക്കുന്നു. കർഫ്യൂവിന് കൂടുതൽ ഇളവ് അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 72 മണിക്കൂർ നീണ്ട സന്ദർശനത്തിനു പിന്നാലെ സ്ഥിതി മെച്ചപ്പെട്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഒരു മാസം നീണ്ട സംഘർഷത്തിൽ ഇതുവരെ 98 പേരാണ് മരിച്ചത്. സംഘർഷം നാളെ ഒരുമാസം പിന്നിടും. 

5 ജില്ലകളിൽ കർഫ്യൂ പൂർണമായും ഒഴിവാക്കി. സംഘർഷം രൂക്ഷമായിരുന്ന ചുരാചന്ദ്പുർ, ചന്ദേൽ ജില്ലകളിൽ 10 മണിക്കൂർ കർഫ്യൂ ഒഴിവാക്കി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുര്‍ ജില്ലകളിൽ 12 മണിക്കൂർ കർഫ്യൂ ഒഴിവാക്കി. 

ഇന്നു വൈകിട്ടു മുതൽ െപാലീസിന്റെയും സൈന്യത്തിന്റെയും ആയുധങ്ങൾ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിനു മുന്നോടിയായി നിരവധി പേർ പൊലീസ് സ്റ്റേഷനിലെത്തി ആയുധങ്ങൾ വച്ച് കീഴടങ്ങി. ആയുധങ്ങൾ തിരികെ നൽകിയല്ലെങ്കിൽ കർശനമായ നിയമനടപടികളിലേക്ക് കടക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പു നൽകിയിരുന്നു. 

English Summary: Curfew Called Off In 5 Manipur Districts, Relaxed For Few Hours In Others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com