ADVERTISEMENT

ഗുവാഹത്തി∙ അഫ്സ്പ നിയമവും ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്ടും പൂർണമായി പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അസം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.

‘‘1990 മുതൽ അഫ്സ്പയും ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്ടും അസമിലെ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. ഇന്ന് ഈ രണ്ടു നിയമങ്ങളും പൂർണമായി പിൻവലിക്കാനുള്ള നീക്കങ്ങൾ തുടങ്ങുകയാണ്’’ – ഹിമന്ദ ബിശ്വശർമ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച ഹിമന്ദ ബിശ്വശർമ അഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ അഫ്സ്പ പിൻവലിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.

English Summary: Assam to recommend to Centre to completely withdraw AFSPA & Disturbed Areas Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com