ADVERTISEMENT

വെച്ചൂച്ചിറ (പത്തനംതിട്ട) ∙ പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു താഴെ പമ്പാനദിയിൽ ചാടി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചാത്തൻതറ കരിങ്ങാമാവിൽ ടെസ്സി (29) ജീവനൊടുക്കിയ സംഭവത്തിൽ, ചാത്തൻതറ സ്വദേശിയായ ഭർത്താവ് കെ.എസ്. അരവിന്ദ് (36) ആണ് അറസ്റ്റിലായത്. ഭർത്താവിൽ നിന്നുള്ള ശാരീരിക, മാനസിക പീഡനം കാരണമാണ് ടെസ്സി ജീവനൊടുക്കിയതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അറസ്റ്റ്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അരവിന്ദിനെതിരെ കേസെടുത്തിരിക്കുന്നത്.

ഒക്ടോബർ 30നാണ് ടെസ്സി പമ്പാ നദിയിൽ ചാടിയത്. അന്നു 2 മണിയോടെ അരുവിയിലെത്തിയ ടെസി ആറ്റിൽ ചാടുകയായിരുന്നു. ചെരിപ്പ് ഊരിയിട്ട ശേഷം മൊബൈൽ ഫോൺ പാറപ്പുറത്തു വച്ചിട്ട് യുവതി ആറ്റിൽ ചാടിയതായി ദൃക്സാക്ഷികളാണ് അറിയിച്ചത്.

അന്നും പിറ്റേന്നു രാവിലെയും അഗ്നിരക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ഈരാറ്റുപേട്ട നന്മക്കൂട്ടം നടത്തിയ തിരച്ചിലിൽ പാതാളക്കരണ്ടിയിൽ ഉടക്കിയ മൃതദേഹം കരയ്ക്കെടുക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. കുടുംബപ്രശ്നങ്ങളാണു സംഭവത്തിനു പിന്നിലെന്നു പൊലീസ് അറിയിച്ചിരുന്നു. ഇവർക്ക് 9 വയസ്സുള്ള മകളുണ്ട്. അരവിന്ദ് ഓട്ടോ ഡ്രൈവറാണ്.

English Summary:

Police arrested husband on woman s suicide in Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com