ADVERTISEMENT

ന്യൂഡൽഹി∙ ജി 20 ഉച്ചകോടിക്കായി 416.19 കോടി രൂപയാണ് ചെലവഴിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയുടെ ചോദ്യത്തിന് മറുപടിയായി പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

1,310 കോടി രൂപയാണ് ജി 20 ഉച്ചകോടിക്കായി അനുവദിച്ചതെന്നും എന്നാൽ 416.19 കോടി മാത്രമാണ് ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 11 വരെയുള്ള കണക്കാണിത്. 60 സ്ഥലങ്ങളിലായി 200 യോഗങ്ങൾ ചേരുന്നതിനായിരുന്നു പ്രധാനമായും പണം ചെലവഴിച്ചത്. 

118 കോടി രൂപ ഹോട്ടൽ, വേദി ബുക്കിങ്ങിനാണ് ചെലവഴിച്ചത്. 49.02 കോടി ഗതാഗതത്തിനും 7.36 കോടി പ്രത്യേക വിമാനം സജ്ജീകരിക്കുന്നതിനും ചെലവഴിച്ചു. ബ്രാൻഡിങ്ങിനും പ്രചാരണത്തിനുമായി 32.50 കോടി ചെലവഴിച്ചു. കൂടാതെ വെബ്സൈറ്റ്, സൈബർ സെക്യൂരിറ്റി തുടങ്ങിയവയ്ക്കായും പണം ചെലവഴിച്ചു. പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ട ചില ബില്ലുകൾ കൂടി ലഭിക്കാനുണ്ടെന്നും മുരളീധരൻ പറഞ്ഞു. 

   

English Summary:

Government spent ₹416 crore on G20 Summit Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com