ADVERTISEMENT

1.വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം സന്ദർശിക്കുന്നതിനു ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും വിലക്ക്. ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റിയാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.

വായിക്കാം: മേപ്പാടിയിലേക്ക് ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും വരേണ്ട, മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്ക് 

2. കുത്തിയൊലിച്ചുവന്ന മണ്ണിലും വെള്ളത്തിലും ഒലിച്ചുപോയത് മുണ്ടക്കൈ എന്ന ഗ്രാമമാകെയാണ്. മുണ്ടക്കൈ പുഴ ഇത്രമേൽ രൗദ്രഭാവം പൂണ്ടേക്കുമെന്നും പരന്നൊഴുകി ജീവനും സ്വത്തും കവരുമെന്നും മുണ്ടക്കൈക്കാർ ആരും കരുതിയില്ല. സെക്കൻഡുകൾക്കുള്ളിൽ രണ്ടരക്കിലോമീറ്ററോളം പ്രദേശത്തെ മണ്ണും മരങ്ങളും മനുഷ്യനും വളർത്തുമൃഗങ്ങളും തുടച്ചുമാറ്റപ്പെട്ടു.

വായിക്കാം: ‘ചെളി അടിച്ചുകയറി, ചേച്ചിക്കും ചേട്ടനും മകൾക്കും പുറത്തുകടക്കാനായില്ല; മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിൽ കണ്ടെത്തി’

3.വയനാട്ടിൽ സംഭവിച്ചതു ഭീകര ദുരന്തമെന്നു ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രദേശവാസികളുടെ അവസ്ഥ അതീവ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാംപുകളിൽ കണ്ടു. അവരോട് എന്താണു പറയേണ്ടതെന്ന് അറിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വായിക്കാം: ‘അച്ഛൻ നഷ്ടപ്പെട്ട കുട്ടികളെ കണ്ടു, ആ വേദന എനിക്കറിയാം, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിനം’

4. ഹമാസിന്റെ സൈനിക വിഭാഗം തലവനും ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനുമായ മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേലിന്റെ സ്ഥിരീകരണം. ജൂലൈയിൽ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിലാണു ദെയ്ഫ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അറിയിച്ചു.

വായിക്കാം: ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേൽ; കൊല്ലപ്പെട്ടത് വ്യോമാക്രമണത്തിൽ

5. കേരളത്തിലെ 10–ാം ക്ലാസ്സ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യാപക സംഘടനകളും വിദ്യാർഥികളുമടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണു ജസ്റ്റിസ് എ.സിയാദ് റഹ്മാന്റെ ഉത്തരവ്.

വായിക്കാം: 10–ാം ക്ലാസ്സ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

English Summary:

Daily news wrap August 01

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com