തിരുവനന്തപുരം കിള്ളിപ്പാലം ടിഎൻ പുരം ഭാഗത്ത് രാത്രി വൈകിയും ടാങ്കറിൽ കുടിവെള്ളം എത്തിച്ചപ്പോൾ. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ് / മനോരമ
Mail This Article
×
ADVERTISEMENT
തിരുവനന്തപുരം ∙ നാലുദിവസം കുടിവെള്ളമില്ലാതെ നരകയാതന അനുഭവിച്ച തലസ്ഥാനത്തെ ജനങ്ങൾക്ക് ഒടുവിൽ ആശ്വാസം. പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ രാത്രി പത്തോടെ തിരുവനന്തപുരം നഗരത്തിൽ പമ്പിങ് പുനഃരാരംഭിച്ചു.
തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതോടെയാണു നഗരത്തിൽ കുടിവെള്ളം കിട്ടാതായത്. നാൽപതിലേറെ വാർഡുകളിൽ ജലവിതരണം മുടങ്ങിയതോടെ ലക്ഷക്കണക്കിനു പേർ പ്രയാസത്തിലായി. റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനു വേണ്ടി 5, 6 തീയതികളിൽ പമ്പിങ് നിർത്തും എന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാൽ പ്രവൃത്തി നീണ്ടതോടെ ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞു. പകരം സംവിധാനമൊരുക്കുന്നതിൽ ജല അതോറിറ്റി അലംഭാവം കാട്ടിയതാണു പ്രശ്നം രൂക്ഷമാകാൻ കാരണം. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ നഗരത്തിലെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നത്. മന്ത്രി പറഞ്ഞ സമയത്തും വെള്ളം കിട്ടാതായതോടെ നാട്ടുകാർ പൊട്ടിത്തെറിച്ചു. ജില്ലാ കലക്ടറുടെ ഫെയ്സ്ബുക് പേജിലടക്കം പ്രതിഷേധ കമന്റുകൾ നിറഞ്ഞു.
കുടിവെള്ളക്ഷാമം രൂക്ഷമായ മണക്കാട് പുത്തൻകോട്ട പ്രദേശത്ത് നഗരസഭയുടെ കുടിവെള്ള ലോറി എത്തിയപ്പോൾ വെള്ളം എടുക്കാൻ എത്തിയവരുടെ തിരക്ക്. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്/മനോരമ
കുടിവെള്ളക്ഷാമം രൂക്ഷമായ മണക്കാട് പുത്തൻകോട്ട പ്രദേശത്ത് നഗരസഭയുടെ കുടിവെള്ള ലോറി എത്തിയപ്പോൾ വെള്ളം എടുക്കാൻ എത്തിയവരുടെ തിരക്ക്. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്/മനോരമ
ആറ്റുകാൽ ഐരാണിമുട്ടം ഭാഗത്ത് രാത്രി വൈകിയും കുടിവെള്ളവുമായി വരുന്ന ടാങ്കറിനു വേണ്ടി കാത്തു നിൽക്കുന്നവർ. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്/മനോരമ
കൊടുങ്ങാനൂർ പ്രകൃതിയിൽ കൗൺസിലർ എസ്.പത്മയുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നു. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്/മനോരമ
1)ശുദ്ധജലക്ഷാമം രൂക്ഷമായതോടെ വീട്ടിൽ കിണർ ഇല്ലാത്തതിനാൽ കൊടുങ്ങാനൂർ ആർ.രാജേഷ് സമീപവാസിയുടെ വീട്ടിൽ നിന്ന് വെള്ളം ശേഖരിക്കുന്നു, 2) കൊടുങ്ങാനൂർ പ്രകൃതിയിൽ കുടിവെള്ളവുമായി എത്തിയ ലോറിയിൽ നിന്ന് വെള്ളം ശേഖരിച്ച് മടങ്ങുന്നവർ, 3)പുത്തൻകോട്ടയിൽ ഇന്നലെ ഉച്ചയ്ക്ക് അൽപ നേരത്തേക്ക് ടാപിൽ വെള്ളം എത്തി എന്ന് അറിഞ്ഞപ്പോൾ പാത്രങ്ങളുമായി എത്തിയ പ്രദേശവാസികൾ.വിവരം അറിഞ്ഞ് കൂടുതൽ പേർ എത്തുന്നതിനു മുൻപായ് തന്നെ നൂല് പോലെ വന്നിരുന്ന വെള്ളവും നിന്നു. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്/മനോരമ
കൊടുങ്ങാനൂർ ഭാഗത്ത് കുടിവെള്ളവുമായി എത്തുന്ന ലോറി കാത്തു നിൽക്കുന്നവർ. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്/മനോരമ
തിരുവനന്തപുരത്ത് രാത്രി വൈകിയും കുടിവെള്ളവുമായി വരുന്ന ടാങ്കറിനു വേണ്ടി കാത്തു നിൽക്കുന്നവർ. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്/മനോരമ
തിരുവനന്തപുരം കില്ലിപ്പാലത്ത് ടാങ്കറിൽ വെള്ളമെത്തിച്ചപ്പോൾ (ചിത്രം.ശ്രീലക്ഷ്മി ശിവദാസ്. മനോരമ)
English Summary:
Thiruvananthapuram Water Crisis: Relief at Last as Supply Restored After Four Days
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.