ADVERTISEMENT

ന്യൂഡൽഹി∙ മണിപ്പുർ കലാപത്തിലെ നാശനഷ്ടങ്ങളിൽ സംസ്ഥാന സർക്കാരിനോടു റിപ്പോർട്ട് തേടി സുപ്രീംകോടതി. കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ വസ്തുക്കൾ, കൈയ്യേറ്റം ചെയ്യപ്പെട്ട സ്വത്തുക്കൾ എന്നിവയുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകണമെന്നാണു കോടതി നിർദേശം. പ്രതികൾക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. ജനുവരി 20നാണു കേസ് വീണ്ടും പരിഗണിക്കുക. 

കുടിയിറക്കപ്പെട്ടവർക്കു പാർപ്പിടം നൽകുന്നതിനുള്ള ഫണ്ടിനെ സംബന്ധിച്ച ജസ്റ്റിസ് മിത്തൽ കമ്മിറ്റിയുടെ ശുപാർശയിൽ മറുപടി നൽകാനും കോടതി സംസ്ഥാനത്തോടു നിർദ്ദേശിച്ചു. സ്വത്തുക്കൾ‌ നഷ്ടപ്പെട്ട യഥാർഥ ഭൂവുടമകളുടെ പേരും വിലാസവും റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും നിലവിൽ ആ വസ്തുവകകൾ കൈവശം വച്ചിരിക്കുന്നവരെ തിരിച്ചറിയുകയും വേണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

Manipur Violence ; Supreme Court Demands Damage Report from Manipur Government Following Violence. Court demand a detailed report from the state government on the extent of the damage, including property loss, encroachments, and actions taken against perpetrators.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com