ADVERTISEMENT

കണ്ണൂര്‍∙ കാംപസില്‍ തുടര്‍ച്ചയായ അക്രമമാണെന്ന് ഇന്ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തി തന്നോട് പരാതി പറഞ്ഞ വിദ്യാർ‌ഥികളാണ് അടിയേറ്റ് ആശുപത്രിയില്‍ കിടക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തോട്ടട ഐടിഐയില്‍ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെഎസ്‌യു പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

നാളെ യൂണിയന്‍ തിരഞ്ഞെടുപ്പിനു നോമിനേഷന്‍ കൊടുക്കാനുള്ള ദിവസമാണ്. അത് കൊടുക്കാതിരിക്കുന്നതിനു വേണ്ടിയാണ് എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തില്‍ ക്രൂരമായ ആക്രമണമുണ്ടായത്. കണ്ണൂരില്‍ സിപിഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്എഫ്ഐയിലൂടെ വളര്‍ത്തുകയാണ്. ഐടിഐയിലെയും തൊട്ടടുത്ത പോളിടെക്‌നിക്കിലെയും യൂണിയന്‍ ഓഫിസുകള്‍ ഇടിമുറികളാണ്. അവിടെ കെഎസ്‌യുക്കാരെ മാത്രമല്ല, എസ്എഫ്ഐ അല്ലാത്ത എല്ലാവരെയും ആക്രമിക്കുകയാണ്. സമൂഹമാധ്യമത്തിൽ ലൈക്ക് ചെയ്തതിന്റെ പേരില്‍ കെഎസ്‌യു അനുഭാവി അല്ലാത്ത കുട്ടിയെ ഇടിമുറിയില്‍ എത്തിച്ച് മര്‍ദ്ദിച്ചു. അടിയന്തരമായി ഐടിഐയും പോളിടെക്‌നിക്കും റെയ്ഡ് ചെയ്ത് ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary:

SFI-KSU Clash: Campus violence erupted in Kannur as SFI workers attacked KSU members ahead of union elections, leading to hospitalizations. Opposition leader VD Satheesan condemned the incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com