ADVERTISEMENT

തിരുവനന്തപുരം∙ യൂണിവേഴ്‌സിറ്റി കോളജിലെ ഭിന്നശേഷി വിദ്യാർഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലെ പ്രതികളെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവു വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശം. ഈ മാസം 17 വരെ അറസ്റ്റ് ചെയ്യരുത് എന്നാണ് തിരുവനന്തപുരം ആറാം അഡീഷനൽ‌ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കേസില്‍ പ്രതികളായ അമല്‍, മിഥുന്‍, അലന്‍, വിധു എന്നിവരുടെ അസ്റ്റാണ് തടഞ്ഞത്. 

ഡിസംബര്‍ രണ്ടിന് വൈകിട്ട് പെരുങ്കുളം കോന്നിയൂര്‍ ചക്കിപ്പാറ മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനെ എസ്എഫ്‌ഐക്കാര്‍ യൂണിറ്റ് മുറിയില്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി. അനസിന്റെ സ്വാധീനക്കുറവുള്ള കാലില്‍ ചവിട്ടിയും ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചും ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്ത് അഫ്‌സലിനെയും വളഞ്ഞിട്ടുതല്ലി.

English Summary:

SFI attack: Thiruvananthapuram Court grants interim bail to SFI activists accused of attacking a differently-abled student at University College.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com