‘കൊടി സുനിയുടെ പരോൾ ഇല്ലായ്മ ചെയ്യേണ്ട കാര്യമില്ല; അതു തടവുകാരന്റെ അവകാശം’

Mail This Article
കണ്ണൂർ ∙ ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചത് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരോൾ തടവുകാരന്റെ അവകാശമാണ്. പരോൾ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി ജയിലുമായി ബന്ധപ്പെട്ട കാര്യമാണ്. അതില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ല. ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. പരോൾ ഇല്ലായ്മ ചെയ്യേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
‘‘പലയാളുകള്‍ക്കും പരോള്‍ കിട്ടുന്നുണ്ടല്ലോ. അതിനെന്ത് ചെയ്യാനാ?. ഒരാള്‍ക്ക് പ്രത്യേക പരോള്‍ കൊടുക്കണമെന്നോ പരോള്‍ കൊടുക്കാന്‍ പാടില്ലെന്നോ അങ്ങനെ ഒരു തരത്തിലുമുള്ള ഇടപെടലും സിപിഎം നടത്തില്ല’’ – ഗോവിന്ദൻ പറഞ്ഞു.
കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്ത സംഭവത്തെയും ന്യായീകരിച്ചു കൊണ്ടായിരുന്നു ഗോവിന്ദന്റെ പ്രതികരണം. പാർട്ടി നേതാക്കൾ പോയതിൽ എന്താണു തെറ്റെന്ന് ചോദിച്ച ഗോവിന്ദൻ, സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും വിശദീകരിച്ചു.