ADVERTISEMENT

തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള രണ്ടു ടൗൺഷിപ്പുകൾക്കായി കൽപറ്റയിലെയും നെടുമ്പാലയിലെയും എസ്റ്റേറ്റുകളിലെ ഭൂമിയേറ്റെടുക്കുന്നതു സംബന്ധിച്ച നിയമവശം പരിശോധിക്കുന്നതിനു സർക്കാർ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടി. എസ്റ്റേറ്റ് ഭൂമി കൈവശമുള്ളവരുമായി കരാറിൽ ഏർപ്പെടാനുള്ള കോടതി വിധി എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ചാണു പ്രധാനമായും നിയമോപദേശം തേടുന്നത്. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നിർണയിച്ചു മുൻകൂർ തുക നൽകണമെന്നാണു വിധി. എസ്റ്റേറ്റുകളിലൊന്നിന്റെ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചു സബ് കോടതിയിലും മറ്റൊന്നിൽ മിച്ചഭൂമിയുമായി ബന്ധപ്പെട്ടു താലൂക്ക് ലാൻഡ് ബോർഡിലും കേസുകളുണ്ട്. ഈ കേസുകളിൽ വിധി എതിരായാൽ തുക തിരിച്ചു നൽകണമെന്ന് എസ്റ്റേറ്റിന്റെ കൈവശക്കാർ ഉറപ്പു നൽകുന്നതിനാണു കരാർ.

ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം, ഏറ്റെടുക്കേണ്ട ഭൂമിയുടെ നഷ്ടപരിഹാരം നിശ്ചയിച്ചു കഴിഞ്ഞാൽ പൊതു നോട്ടിസ് നൽകി അവകാശികളെ തേടണം. തുടർന്ന് ഭൂമിയുടെ അവകാശികളെ നിശ്ചയിക്കാനായി ജില്ലാ കലക്ടർ അവാർഡ് എൻക്വയറി നടത്തണം. അവകാശത്തർക്കമുള്ള കേസുകളിൽ തുക കോടതികളിൽ കെട്ടിവയ്ക്കുകയാണു ചെയ്യുക. വയനാട്ടിലെ ഭൂമിയുടെ കാര്യത്തിൽ തുക കോടതിയിൽ കെട്ടിവയ്ക്കാമെന്നു സർക്കാർ അറിയിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. പകരം കരാർ വയ്ക്കാനാണു നിർദേശം.

English Summary:

Wayanad landslide rehabilitation: The Kerala government sought legal advice from AG for rehabilitation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com