ADVERTISEMENT

ആലപ്പുഴ ∙ സിപിഎമ്മിൽ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ആലപ്പുഴയിലെ പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. വിഭാഗീയത നടത്തുന്നവർക്ക് ഏതെങ്കിലും നേതാവിന്റെ പിന്തുണ കിട്ടുമെന്നു കരുതരുത്. നഷ്ടപ്പെട്ട വോട്ട് തിരികെ പിടിക്കണമെന്നും പിണറായി പറഞ്ഞു.

‘‘നഷ്ടപ്പെട്ടുപോയ വോട്ട് തിരിച്ചു പിടിക്കാൻ ശക്തമായി പ്രവർത്തിക്കണം. വോട്ട് ചോർന്നതിൽ സംഘടനാപരമായ പരിശോധന നടന്നില്ല. വലതുപക്ഷ മാധ്യമങ്ങളെ പ്രതിരോധിക്കാൻ ദേശാഭിമാനിയുടെ പ്രചാരണം ഊർജിതമാക്കണം. താഴെത്തട്ടിൽ പരിശോധനകളും വിലയിരുത്തലും നടക്കുന്നതായി കാണുന്നില്ല’’– പിണറായി വിമർശിച്ചു.

ജില്ലാസമ്മേളനത്തിൽ പ്രതിനിധികളോടു മാത്രമായി സംസാരിക്കുമ്പോഴാണു പിണറായി അതൃപ്തി പ്രകടിപ്പിച്ചത്. വിഭാഗീയതയുടെ തുരുത്തുകൾ ആലപ്പുഴ ജില്ലയിൽ ഇനിയും അവശേഷിക്കുന്നു എന്ന പരാമർശം എറണാകുളത്തെ കഴിഞ്ഞ സംസ്ഥാന സമ്മേളന റിപ്പോർട്ടിലുണ്ടായിരുന്നു. ആശയപരമായ ഭിന്നതയേക്കാൾ നേതാക്കളുടെ പേരിൽ അറിയപ്പെടുന്ന ഗ്രൂപ്പുകളാണ് ആലപ്പുഴയിലെ വിഭാഗീയതയുടെ പ്രത്യേകത. ഞായറാഴ്ചയാണു സമ്മേളനം സമാപിക്കുക.

English Summary:

No Support for Factionalism : CPM factionalism continues to be a concern, according to Chief Minister Pinarayi Vijayan. He expressed his disappointment over the lack of progress in addressing factionalism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com