ADVERTISEMENT

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഇതുവരെ 40 കേസുകൾ റജിസ്റ്റർ ചെയ്തെന്നു സംസ്ഥാന സര്‍ക്കാര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 35 കേസുകളെടുത്തു. നോഡല്‍ ഓഫിസര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് 5 കേസുകൾ. 7 കേസുകളില്‍ കുറ്റപത്രം നല്‍കിയെന്നും ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു.

3 കേസുകളില്‍ ഉടന്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുമെന്നു പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. വിനോദമേഖലയിലെ നിയമനിര്‍മാണം സംബന്ധിച്ച നയം രൂപീകരിക്കേണ്ടതു സര്‍ക്കാരിന്റെ ചുമതലയാണെന്നു ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീ, ദലിത് വിഭാഗങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്ന രീതിയിലാവണം നിയമനിര്‍മാണമെന്നും നിർദേശിച്ചു. ഇതിനുള്ള ക്രോഡീകരിച്ച കരട് നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി ഹൈക്കോടതിക്കു കൈമാറി. ജസ്റ്റിസുമാരായ ഡോ.എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്.സുധ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഫെബ്രുവരി ആറിനു ഹർജി വീണ്ടും പരിഗണിക്കും.

English Summary:

Hema Committee: Government says total 40 cases registered, Chargesheet for 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com