ADVERTISEMENT

കൊച്ചി∙ മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടലിൽ കൂടിയ നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്നു ഹൈക്കോടതി. ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്നു ദുരന്തബാധിതര്‍ക്കു സര്‍ക്കാരിനോടു ആവശ്യപ്പെടാൻ ആവില്ലെന്നും കോടതി പറഞ്ഞു. വയനാട്ടിലേതു പ്രകൃതിദുരന്തമാണ്, മനുഷ്യനിര്‍മിത ദുരന്തമല്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണു ടൗണ്‍ഷിപ്പ് പദ്ധതി. ഇതില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.

വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ടൗണ്‍ഷിപ്പില്‍ വീടിനു പകരം ഉയര്‍ന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ആവശ്യത്തിലാണു കോടതി നിലപാട് പറഞ്ഞത്. സ്വന്തം നിലയ്ക്കു വീട് നിർമിക്കുന്നവർക്കായുള്ള തുക വർധിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

English Summary:

Wayanad landslide : Wayanad landslide victims are not entitled to higher compensation, says the Kerala High Court.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com