ADVERTISEMENT

കൽപറ്റ∙ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രേരണക്കേസിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ‍ഡിസിസി ട്രഷറർ കെ.െക.ഗോപിനാഥൻ എന്നിവർക്കും മുൻകൂർ ജാമ്യം ലഭിച്ചു. കൽപറ്റ ജില്ലാ സെഷൻസ് കോടതി ജഡ്ജ് എസ്. ജയകുമാർ ജോണാണ് ജാമ്യം അനുവദിച്ചത്. ജില്ല വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

ഐ.സി.ബാലകൃഷ്ണൻ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ആത്മഹത്യ പ്രേരണയ്ക്ക് ഈ മാസം 9ന് പൊലീസ് കേസെടുത്തത്. പ്രതിയായതിന് പിന്നാലെ എംഎൽഎ ഉൾപ്പെടെ മൂന്നുപേരും ഒളിവിലായിരുന്നു. ഇന്നലെ എംഎൽഎ നിയമസഭയിലെത്തിയിരുന്നു. മുൻ ഡിസിസി പ്രസിഡന്റായിരുന്ന അന്തരിച്ച പി.വി.ബാലചന്ദ്രൻ നാലാം പ്രതിയാണ്. രണ്ടുദിവസം വാദം കേട്ടശേഷമാണ് കോടതി ജാമ്യം നൽകിയത്. എൻ.എം.വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ എംഎൽഎ ഉ‍ൾപ്പെടെയുള്ളവരുടെ പേരുണ്ടായിരുന്നു.

എൻ.എം.വിജയന്റെ കത്ത് മരണമൊഴിയായി കണക്കാക്കി മൂന്നുപേർക്കും ജാമ്യം അനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജയപ്രമോദ് വാദിച്ചു. ജാമ്യം ലഭിച്ചാൽ ഇവർ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും കോടതിയെ അറിയച്ചു. ആത്മഹത്യയുമായി ബന്ധമില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്ന ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതാണെന്നും എംഎൽഎയുടെ അഭിഭാഷകൻ ടി.എം.റഷീദ് കോടതിയെ അറിച്ചു.

ഡിസംബർ 24നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. പത്തു ദിവസത്തിനുശേഷമാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. ഐ.സി.ബാലകൃഷ്ണൻ, എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ, പി.വി.ബാലചന്ദ്രൻ എന്നിവരാണ് മരണത്തിന് കാരണക്കാരെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. എൻ.ഡി.അപ്പച്ചന് വേണ്ടി എൻ.കെ.വർഗീസും, കെ.കെ. ഗോപിനാഥന് വേണ്ടി സുരേന്ദ്രനും ഹാജരായി.

English Summary:

N.M.Vijayan Death: Congress leadrs grant anticipatory bail

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com