ADVERTISEMENT

തൃശൂർ∙ റഷ്യൻ കൂലിപ്പട്ടാളത്തിൽ നിർബന്ധിത സേവനത്തിനു വിധേയരായ മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ 3 ഏജന്റുമാർ അറസ്റ്റിൽ. റഷ്യൻ പൗരത്വമുള്ള സന്ദീപ് തോമസ്, തയ്യൂർ സ്വദേശി സിബി, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. റഷ്യയിൽ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ബിനിലിന്റെ ഭാര്യ ജോയ്സിയും പരുക്കേറ്റ ജെയിന്റെ പിതാവും നൽകിയ പരാതിയിലാണ് അറസ്റ്റ്. 

കഴിഞ്ഞ ഏപ്രിൽ നാലിനാണു ബിനിൽ അടക്കം അഞ്ചംഗ സംഘം തൃശൂരിൽനിന്നു വിവിധ ജോലികൾക്കായി റഷ്യയിലെത്തിയത്. 10 വർഷം ഒമാനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു പരിചയമുള്ള ബിനിൽ അകന്ന ബന്ധു വഴിയാണു റഷ്യയിലെത്തിയത്. ചതിക്കപ്പെട്ടു എന്ന വിവരം റഷ്യയിലെത്തിയ ശേഷമാണ് അറിയുന്നത്. യുക്രെയ്നുമായുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ കൂലിപ്പട്ടാളത്തിലേക്കു റിക്രൂട്ട് ചെയ്യുകയായിരുന്നു അഞ്ചംഗ സംഘത്തെ. ബന്ധു ചതിച്ചതാണെന്ന് ഇവർ വീട്ടിലറിയിച്ചിരുന്നു. പട്ടാള ക്യാംപിൽ 2 മാസത്തെ പരിശീലനത്തിനിടയിൽ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടു. സിം കാർഡ് ഊരിവാങ്ങിയതിനാൽ വീട്ടുകാരെ ബന്ധപ്പെടാനും കഴിയാതായി. വിവിധ രാജ്യങ്ങളിൽനിന്നു 40 പേർ സമാന ചതിയിൽപ്പെട്ട് എത്തിയിരുന്നു.  

English Summary:

Forced recruitment into the Russian mercenary army: Three agents have been arrested in Thrissur, Kerala, for recruiting Malayalis into a Russian mercenary army, leading to deaths and injuries in Ukraine.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com