ADVERTISEMENT

ബെംഗളൂരു ∙ ബീദറിൽ എടിഎം സെക്യൂരിറ്റി ജീവനക്കാരായ 2 പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞവർക്കായി അന്വേഷണം വ്യാപിപ്പിച്ചു. കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 8 പൊലീസ് സംഘങ്ങൾ വലവിരിച്ചിട്ടും കവർച്ചക്കാർ മറവിൽ തന്നെയുള്ള സാഹചര്യത്തിലാണിത്.

ഛത്തീസ്ഗഡ് സ്വദേശി മനീഷും സഹായിയുമാണ് കവർച്ചയ്ക്കു പിന്നിലെന്നും ഇവർക്കു ബിഹാറിലെ കുപ്രസിദ്ധരായ അമിത് ഗാങ്ങുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന പണം കവർന്ന ശേഷം തെലങ്കാനയിലെ സഹീറാബാദ് വഴിയാണ് ഇവർ ഹൈദരാബാദിലേക്ക് കടന്നത്. തുടർന്ന് സിക്കന്ദരാബാദിൽനിന്ന് ട്രെയിനിൽ ഉത്തരേന്ത്യയിലേക്കു കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.

സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

അതിനിടെ, മൈസൂരുവിൽ എംടിഎമ്മിൽ നിറയ്ക്കാനുള്ള പണത്തിൽനിന്ന് 5.6 ലക്ഷം രൂപ 3 മാസത്തിനിടെ കവർന്ന സെക്യൂരിറ്റി ഏജൻസി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എടിഎമ്മിൽ പണം നിറയ്ക്കാൻ കരാറെടുത്ത ഏജൻസിയായ ടിഎൽ എന്റർപ്രൈസസിന്റെ ജീവനക്കാരനും ടി.നരസീപുര സ്വദേശിയുമായ അക്ഷയ് ആണ് അറസ്റ്റിലായത്.

കമ്പനി ഓഡിറ്റിലാണു തിരിമറി പുറത്തായത്. സിസിടിവി തെളിവുകളുടെ പിൻബലത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ പണം ഉപയോഗിച്ച് സുഹൃത്തിനൊപ്പം സ്വർണം വാങ്ങി സൂക്ഷിച്ചതായി പ്രതി പൊലീസിനു മൊഴി നൽകി.

English Summary:

Bidar ATM Robbery: Police are investigating links to the notorious Amit gang, with suspects fleeing towards Hyderabad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com