ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും കേസെടുത്ത് ഡൽഹി പൊലീസ്. ചൊവ്വാഴ്ച പുലർച്ച 12.30 ഓടെ അതിഷിയും എഴുപതോളം ആംആദ്മി പാർട്ടി (എഎപി) പ്രവർത്തകരും പത്ത് വാഹനങ്ങളിലെത്തി ഫത്തേ സിങ് മാർഗിനു സമീപം തടസമുണ്ടാക്കിയെന്നാണ് കേസ്. 

തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് ഇവിടെനിന്ന് പിരിഞ്ഞുപോകണമെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയെന്നും ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. രണ്ട് എഎപി പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പൊലീസ് ആരോപിച്ചു. 

കൽകാജി മണ്ഡലത്തിലെ എഎപി സ്ഥാനാർഥിയാണ് അതിഷി. അതേസമയം, ബിജെപി ‘തെമ്മാടിത്തരം’ കാണിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷനും ഡൽഹി പൊലീസും അവരെ സംരക്ഷിക്കുകയാണെന്നും അതിഷി പ്രതികരിച്ചു. ഇന്ത്യയുടെ ജനാധിപത്യം ഇപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ കൈകളിലാണുള്ളത്. രാജ്യതലസ്ഥാനത്ത് ജനാധിപത്യം അതിജീവിക്കുമോയെന്ന് രാജ്യമാകെ ഉറ്റുനോക്കുകയാണെന്നും അതിഷി പറഞ്ഞു.

‘പരസ്യമായി തെമ്മാടിത്തരം ചെയ്യുകയാണ് ബിജെപി. അവർക്കെതിരെ നടപടി എടുക്കുന്നതിനു പകരം ഡൽഹി പൊലീസ് അവരെ സംരക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനാണെങ്കിൽ പരാതി നൽകുന്നവർക്കെതിരെയാണ് കേസ് എടുക്കുന്നത്. കൽകജിയിലെ ബിജെപി സ്ഥാനാർഥി രമേഷ് ബിധുരിയും കുടുംബാംഗങ്ങളും മണ്ഡലത്തിൽ തെമ്മാടിത്തം നടത്തുകയാണ്.’–അതിഷി പറഞ്ഞു.

English Summary:

Delhi Assembly Election 2025: Delhi Police Files Case Against AAP's Atishi for Election Rule Violation

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com