ADVERTISEMENT

തിരുവനന്തപുരം ∙ സ്‌കൂട്ടര്‍ തട്ടിപ്പിനു വിശ്വാസ്യത വര്‍ധിപ്പിക്കാനായിരിക്കാം വിരമിച്ച ജഡ്ജിയായ തന്നെ ഉപദേശകനായി നിയമിച്ചതെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. സംഘടനാ പിരിവ് നടത്തുന്നതായി അറിഞ്ഞതോടെ, തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമെന്നു കരുതിയാണ് ആനന്ദകുമാറിന്റെ ക്ഷണം സ്വീകരിച്ചത്. ആനന്ദകുമാര്‍ കള്ളമാണു പറയുന്നതെന്നു കരുതിയില്ലെന്നും രാമചന്ദ്രൻ നായർ പറഞ്ഞു. 

ആനന്ദകുമാറിനെ ദീര്‍ഘകാലമായി അറിയാം. എന്‍ജിഒകളുടെ ഒരു സംഘടന ഉണ്ടാക്കുന്നുണ്ടെന്നും തന്നെ ഉപദേശകനാക്കിക്കോട്ടേയെന്നും ചോദിച്ച് ആനന്ദ് കുമാര്‍ സമീപിച്ചു. എന്നാല്‍ ഒരു എന്‍ജിഒയും ആനന്ദകുമാറും ഇന്നുവരെ തന്നോട് ഒരു ഉപദേശവും ചോദിച്ചിട്ടില്ല. അനന്തു കൃഷ്ണനെ പരിചയമില്ല. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലാണു സ്‌കൂട്ടര്‍ കൊടുക്കാമെന്നു പറഞ്ഞു സ്ത്രീകളുടെയടക്കം കയ്യില്‍നിന്നു പണം പിരിക്കുന്നതായി അറിഞ്ഞത്. ഇത് ശരിയല്ലെന്ന് തോന്നിയതോടെ ആനന്ദകുമാറിനെ വിളിച്ച് ഉപദേശക സ്ഥാനത്ത് നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടു. അത് അവർ സമ്മതിച്ചു’’– രാമചന്ദ്രൻ നായർ പറഞ്ഞു.

English Summary:

Kerala scooter scam: Retired Judge Justice C.N. Ramachandran Nair denies involvement in the Kerala scooter scam, stating he was appointed as an advisor to boost credibility and was unaware of the money collection. He requested removal upon learning of the scam.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com