ADVERTISEMENT

തിരുവനന്തപുരം∙ കിഫ്ബി വഴി 2024 മാര്‍ച്ച് 31 വരെ അംഗീകാരം നൽകിയത് 66,143.49 കോടി രൂപയുടെ 1,103 പദ്ധതികള്‍ക്ക്. ഇതില്‍ 32,317.03 കോടിയുടെ 625 പദ്ധതികളാണ് ആരംഭിച്ചതെന്നു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിൽ പറയുന്നു. 25,350.22 കോടി രൂപയാണ് ഇവയുടെ കരാർ തുക.

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിൽ പ്രതിഷേധം ശക്തമാകുമ്പോള്‍, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പദ്ധതികള്‍ കിഫ്ബി നടപ്പാക്കിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിനു കീഴിലാണെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിൽ പറയുന്നു. പൊതുമരാമത്ത് വകുപ്പില്‍ 32,379.33 കോടി രൂപയുടെ 500 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ 251 പദ്ധതികള്‍ക്കു ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. 10,664.44 കോടി രൂപയുടെ 231 പദ്ധതികള്‍ ആരംഭിക്കുകയോ അവാര്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. പൊതുവിഭ്യാഭ്യാസമാണ്  ഏറ്റവും കൂടുതല്‍ പദ്ധതികളുള്ള രണ്ടാമത്തെ വകുപ്പ് - 151 എണ്ണം (3,136.03 കോടി). ഇതില്‍ 105 എണ്ണം ആരംഭിച്ചു. 

ആരോഗ്യവകുപ്പില്‍ 6,181.65 കോടിയുടെ 86 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതിൽ 57 പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ 62 പദ്ധതികളിലായി 1,842.51 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിക്കുകയും 33 എണ്ണം തുടങ്ങുകയും ചെയ്തു. വൈദ്യുതി വകുപ്പില്‍ 5,200 കോടിയുടെ 18 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. 14 എണ്ണം ആരംഭിച്ചു.  ജലവിഭവ വകുപ്പില്‍ 6,875.35 കോടിയുടെ 98 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 90 എണ്ണം ആരംഭിച്ചു.

English Summary:

KIIFB 1,103 Projects Approved: KIIFB approves 1,103 projects worth ₹66,143.49 crore in Kerala by March 31, 2024. The Public Works Department accounts for the majority of these projects, highlighting significant infrastructure development.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com