പഴശ്ശി സ്മാരകത്തിന് 2 കോടി, തലശ്ശേരി ഹെറിറ്റേജ് ടൗണിന് ഒരു കോടി; പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

Mail This Article
തിരുവനന്തപുരം ∙ നിയമസഭയിൽ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിൽ പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പഴശ്ശി ചരിത്ര സ്മാരകം വികസിപ്പിക്കാൻ 2 കോടി, തലശ്ശേരി ഹെറിറ്റേജ് ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന് 1 കോടി, തൃത്താലയിലെ ആയുര്‍വേദ പാര്‍ക്കിന് 2 കോടി രൂപ എന്നിങ്ങനെ വകയിരുത്തിയതായി മന്ത്രി അറിയിച്ചു.
പുതിയ പ്രഖ്യാപനങ്ങള്‍
∙ എ.സി.ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആൻഡ് അഡോളസെന്റ് കെയര്‍സെന്ററിന്റെ വികസനത്തിന് 2 കോടി
∙ പ്രകൃതിക്ഷോഭത്തിന് ഇരയാകുന്ന കര്‍ഷകരുടെ ദുരിതാശ്വാസത്തിനായി 7.5 കോടി വകയിരുത്തി. കുടിശ്ശിക കൊടുത്തുതീര്‍ക്കാനുള്ള നടപടി സ്വീകരിക്കും.
∙ നാദാപുരം മണ്ഡലത്തിലെ വിലങ്ങാട് പ്രകൃതിക്ഷോഭ പരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായി പദ്ധതി.
∙ പുതുക്കാട് മണ്ഡലത്തിലെ ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിജിന്റെ തകര്‍ന്ന അപ്രോച്ച് റോഡ് നിര്‍മാണത്തിന് നടപടി
∙ കാംകോയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി
∙ കൂത്തുപറമ്പിലെ നരിക്കോട് മല, വാഴമല വിമാനപ്പാറ, പഴശ്ശി ട്രക്ക് പാത്ത് എന്നിവ കേന്ദ്രീകരിച്ച് ടൂറിസം ശൃംഖല രൂപീകരിക്കും
∙ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മാനേജ്മെന്റ് പദ്ധതിക്കായി അധികമായി ഒരു കോടി
∙ കോഴിക്കോട് വിമാനത്താവളത്തിലേക്ക് കുളത്തൂര്‍ ജംക്‌ഷനില്‍നിന്ന് എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരുന്ന റോഡ് നവീകരിക്കാന്‍ അടിയന്തര നടപടി
∙ ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉള്‍പ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉള്‍ക്കൊള്ളിച്ചു ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് പദ്ധതി നടപ്പിലാക്കാന്‍ 2 കോടി
∙ പട്ടയമിഷന് 2 കോടി രൂപ കൂടി അനുവദിച്ചു.
∙ നാഷനല്‍ കോണ്‍ക്ലേവ് ഓണ്‍ ഡിജിറ്റല്‍ സര്‍വേ ആൻഡ് ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കാന്‍ 25 ലക്ഷം
∙ റവന്യൂ വകുപ്പിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള ഇ-സാക്ഷരതാ ക്യാംപെയ്നു ഒരു കോടി രൂപ
∙ തൃത്താലയിലെ ആയുര്‍വേദ പാര്‍ക്കിന് 2 കോടി രൂപ
∙ ബാലരാമപുരം മുതല്‍ കളിയിക്കാവിള വരെയുള്ള ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനായി കിഫ്ബി വഴി പണം അനുവദിക്കും.
∙ ഇരിക്കൂറിലെ വിനോദസഞ്ചാര കേന്ദ്രമായ പാലക്കടം തട്ടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു കോടി രൂപ
∙ കളമശ്ശേരി നിയോജകമണ്ഡലത്തിലെ കരുമാളൂര്‍ പഞ്ചായത്തിനെയും കുന്നുകര പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ പാലം നിര്‍മാണം ഈ വര്‍ഷം
∙ കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കും.
∙ കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജ് വികസനം പൂര്‍ത്തിയാക്കുന്നതിനു കിഫ്ബി പദ്ധതിയില്‍പ്പെടുത്തി നടപടി
∙ ജിഎസ്ടി വകുപ്പിലെ നികുതിദായ സേവന വിഭാഗത്തിന്റെയും ഓഡിറ്റ് വിഭാഗത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഫേസ് ലെസ്സ് അഡ്ജൂഡിക്കേഷന്‍ സംവിധാനം. ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിന് 3 കോടി
∙ നിരീക്ഷ സ്ത്രീ നാടകവേദിക്ക് 5 ലക്ഷം രൂപ
∙ കുറ്റ്യാടി ടൗണില്‍നിന്നു പഴശ്ശി ചരിത്ര സ്മാരകം ഉള്‍പ്പെടെയുള്ള മേഖല ടൂറിസം സാധ്യതയുള്ളതാണ്. ഇത് വികസിപ്പിക്കുന്നതിന് 2 കോടി
∙ വാമനപുരത്തെ വെഞ്ഞാറമൂട് സാംസ്കാരിക സഹകരണ സംഘത്തിന് ഒറ്റത്തവണ ഗ്രാന്റായി 10 ലക്ഷം
∙ കോഴിക്കോട് വെസ്റ്റ് ഹില്‍ ഹട്ട് റോഡ് പുലിമുട്ട് നിര്‍മാണത്തിന് ആവശ്യമായ നടപടി. ഇതിനായി ജിയോട്യൂബ് ഉപയോഗിച്ച് ആധുനിക നിര്‍മാണ മാതൃകകളുടെ സാധ്യത പരിശോധിക്കും.
∙ അതിരപ്പിള്ളി ടൂറിസം മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അടിസ്ഥാനസൗകര്യം ഒരുക്കാൻ 2 കോടി
∙ കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കിന്റെ ബുക്ക് കഫേയ്ക്ക് 20 ലക്ഷം
∙ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഗതാഗത കുരുക്കിന് പരിഹാരമായി റിങ് റോഡ് നിര്‍മാണത്തിന് 5 കോടി
∙ തോട്ടം മേഖലയിലെ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിനും ലയം പുനര്‍നിര്‍മിക്കുന്നതിനുമായി 10 കോടി
∙ തലശ്ശേരി താലൂക്ക് ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടി വേഗത്തിലാക്കും
∙ തലശ്ശേരി ഹെറിറ്റേജ് ടൗണ്‍ (150 വര്‍ഷം പഴക്കമുള്ള തലശ്ശേരി മുനിസിപ്പാലിറ്റി കെട്ടിടം ഉള്‍പ്പടെ) സൗന്ദര്യവല്‍ക്കരണത്തിന് 1 കോടി രൂപ.