ADVERTISEMENT

തിരുവനന്തപുരം∙ പിഎസ്‌സിയിലെ രാഷ്ട്രീയ നിയമനക്കാര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം വാരിക്കോരി നല്‍കുന്നതിനും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് യാത്രാബത്തയായി ലക്ഷങ്ങള്‍ നല്‍കുന്നതിനും നിരാശയോടെ സാക്ഷികളായി സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ മഹാസംഗമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നൂറു കണക്കിന് സ്ത്രീകളാണ് 11 ദിവസമായി തുടരുന്ന രാപ്പകല്‍ സമരത്തിന്റെ ഭാഗമാകുന്നത്. ആശാ വര്‍ക്കര്‍മാരെ ആക്ഷേപിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നു സമരക്കാര്‍ പറയുന്നു. 

asha-worker-protest-20-02-25-1
ആശ വർക്കർമാരുടെ സമര വേദിയിൽ നിന്ന് (ചിത്രം ∙ മനോജ് ചേമഞ്ചേരി/ മനോരമ)

‘‘സമരം സര്‍ക്കാരിന് എതിരെയല്ല. അവകാശങ്ങള്‍ക്കു വേണ്ടിയാണ്. ഉപവാസ സമരത്തിലേക്കു പോകാനും തയാറാണ്. അത്രത്തോളമാണ് ഞങ്ങളെ കഷ്ടപ്പെടുത്തുന്നത്. സിഐടിയു നടത്തുന്ന സമരം മാത്രമേ വിജയിക്കാന്‍ പാടുള്ളു എന്നുണ്ടോ. ഇത്രയും ആളുകള്‍ ഇവിടെ വന്നു കഷ്ടപ്പെടുന്നതു സര്‍ക്കാര്‍ കാണുന്നില്ലേ. പൈസയില്ലെന്നാണ് ധനമന്ത്രി പറയുന്നത്. ഇന്നലെ ലക്ഷങ്ങള്‍ ശമ്പളം കൂട്ടിക്കൊടുക്കുന്നത് എല്ലാവരും കണ്ടതല്ലേ. അതിനു കൊടുക്കാന്‍ പൈസയുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന നിലപാടാണു സര്‍ക്കാരിന്റേത്.’’ - സമരത്തിനെത്തിയ സ്ത്രീകള്‍ പറഞ്ഞു. ഓണറേറിയത്തില്‍ വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും ആവശ്യപ്പെട്ടാണ് ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്നത്.

asha-worker-protest-20-02-25-2
ആശ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുന്ന ജോസഫ്.സി.മാത്യു. പി.സി.വിഷ്ണുനാഥ് എംഎൽഎ സമീപം (ചിത്രം ∙ മനോജ് ചേമഞ്ചേരി/ മനോരമ)
English Summary:

Asha Workers' 11-Day Protest at Kerala Secretariat Intensifies: Hundreds of women are participating in an 11-day protest outside the Secretariat demanding better pay and retirement benefits, accusing the government of prioritizing political appointments over their needs.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com