ADVERTISEMENT

ചെന്നൈ ∙ വിവാഹേതര ബന്ധത്തെത്തുടർന്നുള്ള വിവാഹമോചനക്കേസുകളിൽ, ദമ്പതികൾക്കൊപ്പം വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെയും കക്ഷി ചേർക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവർത്തിച്ചു. ഹർജിക്കാരന് ആരോപണവിധേയനായ മൂന്നാം വ്യക്തിയുടെ വിവരങ്ങൾ അറിയാമെങ്കിൽ അവരെ കൂട്ടുപ്രതിയാക്കാം. വിവാഹമോചന നടപടികളിൽ ആരോപണവിധേയരെ കക്ഷിയാക്കുന്നത് സ്വകാര്യത ലംഘിക്കുമെന്ന കാഴ്ചപ്പാടിനോട് യോജിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ ജി.ആർ.സ്വാമിനാഥൻ, ആർ.പൂർണിമ എന്നിവരടങ്ങിയ ബെഞ്ച് കൂട്ടിച്ചേർത്തു. 

ഈ വ്യക്തിക്ക് ആരോപണം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ അവസരം നൽകേണ്ടത് പ്രധാനമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതുവഴി അനാവശ്യ ആരോപണങ്ങൾ തടയാമെന്നും നിരീക്ഷിച്ചു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് വിവാഹമോചനം തേടിയ കേസിലാണ് വിധി.

ഭാര്യ ആരോപണങ്ങൾ നിരസിക്കുകയും ദാമ്പത്യ ബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുകയും ചെയ്തെങ്കിലും വിചാരണക്കോടതി തള്ളി. ഭാര്യയ്ക്കെതിരെ അവ്യക്തമായ ആരോപണങ്ങൾ മാത്രമാണ് ഭർത്താവ് ഉന്നയിച്ചതെന്നും ഹർജിയിൽ ആരോപണവിധേനായ വ്യക്തിയെയും കക്ഷി ചേർക്കണമെന്നും വിലയിരുത്തിയ കോടതി, വിവാഹമോചനം അനുവദിച്ച വിചാരണക്കോടതി വിധി റദ്ദാക്കി.

English Summary:

Alleged Adulterer Should Be Given Opportunity To Disprove Adultery Claim In Divorce Case: Madras High Court

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com