ADVERTISEMENT

കോഴിക്കോട്∙ സ്കൂളുകളിൽ വിദ്യാർഥികൾ തമ്മിലുണ്ടാകുന്ന സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പഠനം നടത്താൻ ബാലാവകാശ കമ്മിഷൻ നിശ്ചയിച്ചിരുന്നെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവമുണ്ടായതെന്നും കെ.വി.മനോജ് കുമാർ മനോരമ ഓൺലൈനോട് പറഞ്ഞു. സ്കൂളുകളിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പഠനം നടത്താൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാൻ കമ്മിഷൻ തീരുമാനിച്ചിരുന്നു.

ഇതിന്റെ ഫയലുകൾ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇങ്ങനെയൊരു ദൗർഭാഗ്യകരമായ സംഭവം ഉണ്ടാകുന്നത്. സിനിമകൾ കുട്ടികളെ സ്വാധീനിക്കുന്നുവെന്നുള്ളത് തീർച്ചയാണ്. അതോടൊപ്പം തന്നെ കോവിഡുമായി ബന്ധപ്പെട്ട അടച്ചിടലിനുശേഷം കുട്ടികളുടെ മാനസികാവസ്ഥയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. മൊബൈൽ അഡിക്ഷനും വലിയ പ്രശ്നങ്ങളാണ്. അതോടൊപ്പം ലഹരി ഉപയോഗവും. 

ഇതിനുള്ള പരിഹാരം കുടുംബങ്ങളിൽനിന്നു തന്നെ ഉണ്ടാകണം. പ്ലസ്ടുവിലെത്തിയ ശേഷം വിദ്യാർഥികളെ ഗുണദോഷിച്ചിട്ടു കാര്യമില്ലെന്നും കെ.വി.മനോജ് കുമാർ പറഞ്ഞു. ഈ വിഷയം പരിഹരിക്കാൻ പൊലീസിനു മാത്രം കഴിയില്ല. അതിന് സമൂഹത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും വലിയ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Child Rights Commission: Kerala Child Rights Commission to Study Rising School Violence

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com