ADVERTISEMENT

ചെന്നൈ∙ അന്നദാനം നടത്തി ഉപേക്ഷിക്കുന്ന ഇലയിൽ ഭക്തർ ഉരുളുന്ന ആചാരമായ ‘അംഗപ്രദക്ഷിണം’ റദ്ദാക്കി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. തമിഴ്നാട് കരൂരിലെ ക്ഷേത്രത്തിലെ ആചാരത്തിനാണ് മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. ആർ.സുരേഷ് കുമാർ, അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. 2015 ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ‘അംഗപ്രദക്ഷിണം’ തടഞ്ഞ ഉത്തരവ് 2024ൽ ജസ്റ്റിസ് ജി.ആർ.സ്വാമിനാഥൻ റദ്ദാക്കിയതിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. 

ആരാധനാ സ്വാതന്ത്ര്യം തടയരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം നവീൻ കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ‍ബെഞ്ച് ‘അംഗപ്രദക്ഷിണ’ത്തിന് അനുമതി നൽകിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ഇന്ന് കോടതി നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. 

കർണാടകയിലെ ഒരു ക്ഷേത്രത്തിലും സമാനമായ ആചാരം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ ആചാരം ധാർമികതയ്ക്കു വിരുദ്ധമാണോ എന്ന് ഈ ഘട്ടത്തിൽ തീരുമാനിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. അംഗപ്രദക്ഷിണം ധാർമികതയെ നേരിട്ട് വ്രണപ്പെടുത്തുന്നതായി തോന്നുന്നില്ല. ഭക്ഷണാവശിഷ്ടമുള്ള ഇലയിൽ ഉരുളുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നതിന് തെളിവുകളോ രേഖകളോ ഇല്ല. ഇത്തരം ആചാരങ്ങൾക്ക് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് സമ്മതിച്ച കോടതി, എല്ലാ മതാചാരങ്ങളുടെയും അടിസ്ഥാനം വിശ്വാസമാണെന്നും ശാസ്ത്രീയ തെളിവുകൾ തേടാനാവില്ലെന്നും നിരീക്ഷിച്ചു. വിധി ലംഘിച്ചു കൊണ്ട് ആചാരം തുടരാൻ തമിഴ്‌നാട് സർക്കാരും ജില്ലാ ഭരണകൂടവും അനുവദിക്കരുതെന്ന് ജഡ്ജിമാർ നിർദേശിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com