ADVERTISEMENT

അഹമ്മദാബാദ് ∙ സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എഐസിസി സമ്മേളനത്തിനു ഗുജറാത്തിൽ തുടക്കം. 169 ഉന്നത നേതാക്കൾ പങ്കെടുക്കുന്ന വിശാല പ്രവർത്തകസമിതി യോഗം ആരംഭിച്ചു. കേരളത്തിലെ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഡിസിസികളുടെ ശാക്തീകരണം ശ്രമകരമായ ദൗത്യമാണ്. ശ്രമകരമായ ദൗത്യങ്ങളിലേക്ക് കടക്കണം. പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാക്കേണ്ടതില്ല. പ്രിയങ്ക സമ്മേളനത്തിന് ഉണ്ടാകില്ലെന്ന് നേതൃത്വത്തെ നേരത്തെ അറിയിച്ചതാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേരളത്തിൽ സിപിഎമ്മിനെയും ബിജെപിയേയും എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.

aicc-meet19
അഹമ്മദാബാദിൽ എഐസിസി സമ്മേളനത്തിന്റെ വേദിയിൽ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/ മനോരമ
aicc-meet3
aicc-meet17
അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽനിന്ന്. Photo: Special Arrangement
aicc-meet1
aicc-meet2
അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽനിന്ന്. Photo: Special Arrangement
aicc-meet19
aicc-meet3
aicc-meet17
aicc-meet1
aicc-meet2

പുലിമടയിലാണ് കോൺഗ്രസ് സമ്മേളനം നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മോദിക്കും അമിത്ഷായ്ക്കും ഗുജറാത്ത് എഴുതി നൽകിയിട്ടില്ല. ഗുജറാത്ത് അടുത്തതവണ കോൺഗ്രസ് തിരിച്ചുപിടിക്കും. പിണറായി വിജയൻ പറയുന്നത് പോലെയാണ് എം.എ. ബേബി ചെയ്യുന്നത്. ഇനി എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നറിയില്ല. ഇന്ത്യ മുന്നണിക്ക് എം.എ. ബേബി ഗുണം ചെയ്യുമോ എന്ന് കാത്തിരുന്നു കാണാമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികാര, ഏകാധിപത്യ രാഷ്ട്രീയം തുടരുന്ന ബിജെപിക്ക്  കൃത്യമായ സന്ദേശം നൽകുന്നതാണ് അഹമ്മദാബാദ് സമ്മേളനമെന്ന് ഗുജറാത്ത് പിസിസി അധ്യക്ഷൻ ശക്തി സിങ് ഗൊഹിൽ പറഞ്ഞു. ഈ സമ്മേളനം പാർട്ടിക്ക് പുതിയ കാഴ്ചപ്പാടും ദിശാബോധവും നൽകും. വലിയ മാറ്റങ്ങൾ പാർട്ടിയിൽ ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിനായി പ്രത്യേക പ്രമേയം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

AICC Conference, Gujarat: The Indian National Congress's crucial meeting in Ahmedabad, Gujarat focuses on organizational restructuring and party resurgence. Key leaders including Rahul Gandhi and Sonia Gandhi are participating in the event, marking a significant moment for the party.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com