ADVERTISEMENT

കട്ടപ്പന∙ ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയും രണ്ടു മക്കളും ജീവനൊടുക്കിയത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നുള്ള ഭീഷണിയെ തുടർന്നെന്ന് വിവരം. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്മ (30), മകൻ ദേവൻ (5), മകൾ ദിയ (3) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ വാങ്ങുന്നതിനായി സജീവ് കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുത്തിരുന്നു. രണ്ടു മാസം തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ധനകാര്യ സ്ഥാപനത്തിൽനിന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സജീവിന്റെ പിതാവ് മോഹനൻ ആരോപിച്ചു.

ഏജന്റുമാർ തന്നെയും മകനെയും വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് മോഹനൻ പറഞ്ഞു. മോഹനന്റെ പേരിലുള്ള ചെക്കും കരം തീർത്ത രസീതും നൽകിയാണ് വായ്പയെടുത്തിരുന്നത്. 30ന് മുമ്പ് വീട് വിറ്റിട്ടാണെങ്കിലും പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും സ്ഥാപനത്തിലെ ഏജന്റുമാർ അസഭ്യം പറഞ്ഞെന്നും മോഹനൻ ആരോപിച്ചു. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തെക്കുറിച്ച് സൂചനയുണ്ടെന്നാണ് വിവരം. സജീവും ഭാര്യയും മക്കളും സജീവിന്റെ മാതാപിതാക്കളുമാണ് വീട്ടിൽ താമസം. മാതാപിതാക്കൾ ജോലിക്കുപോയി തിരികെ വന്നപ്പോഴാണ് നാലുപേരെയും ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

ധനകാര്യ സ്ഥാപനത്തിൽനിന്ന് സജീവിനും കുടുംബത്തിനും സമ്മർദമുണ്ടായിരുന്നെന്ന് ഇടുക്കി എസ്പി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Idukki Family's Suicide: Tragic family suicide in Idukki's Upputhara highlights the devastating effects of loan harassment. A family of four died by suicide allegedly due to relentless threats from a financial institution in Kattappana.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com