ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിലെ അഖ്നൂരിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യ.  ഭീകരർക്ക് നുഴഞ്ഞുകയറാൻ വേണ്ടി പാക് സൈന്യം വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. നിയന്ത്രണ രേഖ മറികടന്ന് നുഴഞ്ഞുകയറിയ ഭീകരരെ കണ്ടെത്താൻ ഉധംപൂർ, കിഷ്ത്വാർ ജില്ലകളിലായി സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്.

അതിനിടെ, കിഷ്ത്വാർ ജില്ലയിലെ ചത്രോയിലെ നൈദ്ഗാം വനമേഖലയില്‍ ജയ്ഷെ മുഹമ്മദ് കമാൻഡർ അടക്കം 3 ഭീകരരെ സുരക്ഷാ സേന വധിച്ചു. ജയ്ഷെ കമാൻഡർ സെയ്ഫുള്ള, ഫർമാൻ, ബാഷ എന്നിവരെയാണ് വധിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഏപ്രിൽ 9നാണ് മേഖലയിൽ സുരക്ഷാ സേന പരിശോധന ആരംഭിച്ചത്. ഇന്നലെ രാവിലെയോടെ സെയ്ഫുള്ളയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം നടത്തിയ തിരച്ചിലിൽ മറ്റ് രണ്ടു ഭീകരരെ കൂടി കണ്ടെത്തുകയായിരുന്നു. കരസേന, അർധസൈനിക വിഭാഗത്തിലെ കമാൻഡോകൾ, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ്, എസ്‌ഒജി എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനൊടുവിലാണ് മൂന്നു ഭീകരരെ വധിച്ചത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു വൻതോതിൽ ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.

English Summary:

Pakistan violates ceasefire: Pakistan's provocation by violating the ceasefire at the Akhnoor border. An Indian soldier was injured in an attack using a sniper rifle. Reports suggest that the Pakistani army fired to facilitate the infiltration of terrorists.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com