ADVERTISEMENT

തൊടുപുഴ ∙ സംസ്ഥാനത്ത് 2020 മുതൽ കഴിഞ്ഞ മാസം വരെ 111 പേർ കാട്ടാനകളുടെ ആക്രമണത്തിലും 20 പേർ നാട്ടാനകളുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. കഴിഞ്ഞ 5 വർഷം കാട്ടാന ഒഴികെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 382 പേരും കൊല്ലപ്പെട്ടു. കാട്ടുപോത്ത്, കാട്ടുപന്നി, പുലി, കടുവ എന്നിവ ഉൾപ്പെടെയുള്ളവയുടെ ആക്രമണത്തിലാണ് ഇത്രയും മരണം. കാട്ടാന ഒഴികെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചതു പാലക്കാട് ജില്ലയിലാണ്. 5 വർഷത്തിനിടെ 76 പേർ. ഇവരുടെ കുടുംബങ്ങൾക്ക് കഴിഞ്ഞ 5 വർഷത്തിനിടെ 11.49 കോടി രൂപ നഷ്ടപരിഹാരമായി നൽകി. നഷ്ടപരിഹാരം പൂർണമായി കിട്ടാത്ത ഒട്ടേറെ പേർ സംസ്ഥാനത്ത് ഇനിയും ഉണ്ട്.

വന്യമൃഗശല്യം തടയാനായി ഇക്കാലയളവിൽ 75.76 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയെങ്കിലും പൂർണ ഫലം കിട്ടിയില്ല. ‘മിഷൻ സോളർ ഫെൻസിങ് 2024’ എന്ന പദ്ധതി വഴി 848 കിലോമീറ്റർ സൗരോർജവേലി മാത്രമാണു നടപ്പാക്കിയത്. ഈയിടെ പ്രഖ്യാപിച്ച വിസ്ത ക്ലിയറൻസ് പദ്ധതി (ജനവാസ മേഖലയോടു ചേർന്നുള്ള വനപ്രദേശത്തെ അടിക്കാടുകൾ വെട്ടിമാറ്റുക) ആരംഭിച്ചിട്ടില്ല. കഴിഞ്ഞ 5 വർഷങ്ങളിലായി കേന്ദ്രസർക്കാർ വന്യജീവി ആക്രമണം നിയന്ത്രിക്കാനായി 22.11 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്.

English Summary:

Kerala's Struggle Against Wild Animal Attacks: Kerala witnessed 493 wild animal attack deaths (2020-2024), including 111 from wild elephants.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com