ADVERTISEMENT

ബെംഗളൂരു ∙  മുൻ ഡിജിപി ഓംപ്രകാശ് കൊല്ലപ്പെട്ട കേസിൽ പിടിയിലായ മകൾ കൃതിയെ പരിശോധിച്ചപ്പോൾ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നു നിംഹാൻസ് അധികൃതർ. ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് അവരെ ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓംപ്രകാശിനെ താനാണു കൊലപ്പെടുത്തിയതെന്നാണു ഭാര്യ പല്ലവിയുടെ മൊഴി. പല്ലവിക്കും കൃതിക്കും മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇരുവരും ചേർന്നാണു കൊല നടത്തിയതെന്നും ഓംപ്രകാശിന്റെ മകൻ കാർത്തികേഷ് കഴിഞ്ഞദിവസം പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പല്ലവി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണുള്ളത്.

അതിനിടെ, ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വസ്തുവകകൾ മകനും മകൾക്കും തുല്യമായി വീതിച്ചുനൽകാനാണ് ഓം പ്രകാശ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ മകൾക്കു മാത്രമായി നൽകണമെന്നു പല്ലവി ശാഠ്യം പിടിച്ചിരുന്നെന്നും ഒരു ബന്ധു ആരോപിച്ചിട്ടുണ്ട്.

English Summary:

Former DGP Omprakash Murder: NIMHANS authorities have reported that they found no abnormalities in the behavior of Kriti, the daughter arrested in connection with the murder of former DGP Om Prakash. Taken into police custody.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com