‘ചാര സോഫ്റ്റ്‌വെയർ കൈവശം വയ്ക്കുന്നതിൽ തെറ്റില്ല; ആർക്കെതിരെ ഉപയോഗിക്കുന്നു എന്നതിലാണ് ആശങ്ക’

Mail This Article
×
ന്യൂഡൽഹി∙ സുരക്ഷയുടെ ഭാഗമായി ചാര സോഫ്റ്റ്‌വെയർ കൈവശം വയ്ക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി. അത് ആർക്കെതിരെ ഉപയോഗിക്കുന്നു എന്നതിലാണ് യഥാർഥ ആശങ്ക സുപ്രീം കോടതി നിരീക്ഷിച്ചു. ചൊവാഴ്ച പെഗസസ് ചാര സോഫ്റ്റ്‌വെയർ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമർശം.
ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരീക്ഷണം നടത്തിയെന്ന ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് 2021ൽ റിട്ട് ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനലയ്‌ക്കെത്തിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കവെയാണ് പെഗസസിനെ കുറിച്ച് പരാമർശം നടത്തിയത്.
English Summary:
Supreme Court Rules on Spyware Possession Legality on Pegasus Case: Pegasus Spyware case sees the Supreme Court rule that possessing spyware isn't inherently illegal; the court's concern focuses on the target of the surveillance, not the possession itself.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.