ADVERTISEMENT

തിരുവനന്തപുരം∙ ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധുവായ പ്രതി രാജീവിനെ (41) 47 വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണം. 2020 സെപ്റ്റംബര്‍ 25ന് രാവിലെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടെ വീട്ടിലേക്ക് എത്തിയ കുട്ടിയുടെ ചേച്ചി സംഭവം കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു. 

ഇരുകുട്ടികളുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസ് അറിയിച്ചത്. മുറിയില്‍നിന്ന കുട്ടിയെ പ്രതി അടുക്കളഭാഗത്തേക്കു വലിച്ചുകൊണ്ടുപോയി മര്‍ദിച്ച ശേഷം പീഡിപ്പിച്ചെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. മുന്‍പും ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുവെങ്കിലും ഭീഷണിപ്പെടുത്തിയതിനാല്‍ ഭയന്ന് വിവരം പുറത്തു പറയാതിരിക്കുകയായിരുന്നു.

രോഗബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. െനടുമങ്ങാട് പൊലീസ് ഉദ്യോഗസ്ഥരായ സുനില്‍ ഗോപി, വി.രാജേഷ് കുമാര്‍, പി.എസ്.വിനോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

English Summary:

Brutal Rape of Disabled Girl: A relative who brutally raped a 16-year-old girl with disabilities in Thiruvananthapuram has been sentenced to 47 years in prison and a fine. The court delivered a strong message about justice for victims of sexual violence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com