ന്യൂഡൽഹി ∙ മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിനു (എംഐഎൽ) കീഴിലെ പന്ത്രണ്ട് ആയുധ നിര്‍മാണശാലകളിലെ ജീവനക്കാരുടെ ദീർഘകാല അവധികൾ റദ്ദാക്കി. ഉദ്യോഗസ്ഥരുടെ രണ്ടു ദിവസത്തിലധികം വരുന്ന അവധിയാണ് റദ്ദാക്കിയത്. ദീർഘകാല അവധികൾ അനുവദിക്കില്ല. രണ്ടു മാസത്തേക്കാണ് ഈ നിയന്ത്രണമെന്നാണ് വിവരം. 

പഹൽഗാം ഭീകരാക്രമണത്തിന്റെയും ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കും പിന്നാലെയാണ് നീക്കം. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തത്തിലല്ല, മറിച്ച്, ഉത്പാദന ലക്ഷ്യം കൈവരിക്കുന്നതിനാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് എംഐഎൽ അറിയിച്ചിരിക്കുന്നത്. ഏപ്രിലിലെ ഉത്പാദനം വിചാരിച്ചപോലെ നടക്കാത്തതിന്റെ കുറവു നികത്താനും വരും സാമ്പത്തിക വർഷത്തില്‍ പൂർത്തീകരിക്കേണ്ട ലക്ഷ്യം വലുതായതിനാലുമാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് വിശദീകരണം. ആഗോള കയറ്റുമതി ഓർഡറുകളുടെ സമ്മർദവുമുണ്ട്. 

പഹൽഗാമിലെ സംഭവം ജീവനക്കാര്‍ക്കിടയിൽ ജാഗ്രതയുണർത്തിയിട്ടുണ്ടെന്ന് എംഐഎൽ പറഞ്ഞു. ആയുധ ഉൽപാദനം വേഗത്തിലാക്കാൻ അടിയന്തര സാഹചര്യമുണ്ടെങ്കിൽ അതു ചെയ്യാൻ കഴിയണമെന്ന് മനസിലാക്കുന്നുണ്ട്. പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ, ഐഎഎഫ് ബോംബുകൾ, ആർമർ-പിയേഴ്‌സിങ് ടാങ്ക് ആയുധങ്ങൾ, മോർട്ടാർ ബോംബുകൾ, ഹാൻഡ് ഗ്രനേഡുകൾ തുടങ്ങിയവ നിർമിക്കുന്ന യൂണിറ്റുകളാണ് എംഐഎലിനു കീഴിലുള്ളത്.

English Summary:

India's Ordnance Factories Boost Production: Ordnance factories cancel long-term employee leave for two months due to production shortfalls and increased export orders. The decision, impacting twelve factories under Munitions India Limited (MIL), aims to meet ambitious production targets.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com