ADVERTISEMENT

പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്റെ നീക്കത്തിൽ ജെഡിയു നേതൃത്വത്തിന് അങ്കലാപ്പ്. തിരഞ്ഞെടുപ്പിനു ശേഷം ചിരാഗ് പസ്വാൻ വൻ വിലപേശൽ നടത്താൻ സാധ്യതയുണ്ടെന്നതാണു ജെഡിയുവിനെ അലട്ടുന്നത്. ലോക്സഭാ സീറ്റു വിഭജന അനുപാതത്തിൽ 28 നിയമസഭാ സീറ്റുകൾ വരെ ചിരാഗ് പസ്വാന്റെ എൽജെപിക്കു (റാംവിലാസ്) ലഭിച്ചേക്കും. 

സംവരണ മണ്ഡലമൊഴിവാക്കി ജനറൽ സീറ്റിൽ മൽസരിക്കുന്ന ചിരാഗ് പസ്വാൻ ഭാവി മുഖ്യമന്ത്രിയെന്ന പ്രതിഛായ സൃഷ്ടിക്കാനാണു ശ്രമിക്കുന്നത്. 

മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന ബിഹാറിൽ ചിരാഗ് പസ്വാന്റെ പാർട്ടി 15 സീറ്റിലധികം നേടിയാൽ ഏതു മുന്നണി ഭരിക്കണമെന്നു തീരുമാനിക്കുന്ന നിർണായക ശക്തിയാകും. എൻഡിഎ തുടർഭരണത്തെ അട്ടിമറിക്കാൻ ശേഷിയുള്ള ഘടകകക്ഷിയായി എൽജെപി (റാംവിലാസ്) വളർന്നേക്കും. കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിച്ചു സംസ്ഥാന രാഷ്ട്രീയത്തിലിറങ്ങുന്ന ചിരാഗ് പസ്വാന്റെ ലക്ഷ്യം വെറുമൊരു മന്ത്രിസ്ഥാനമല്ലെന്നു വ്യക്തം. ഉപമുഖ്യമന്ത്രി പദത്തിനു ചിരാഗ് പസ്വാൻ അർഹനാണെന്ന അവകാശവാദം പാർട്ടി നേതാക്കൾ പരസ്യമായി ഉന്നയിക്കുന്നുമുണ്ട്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റു തർക്കത്തെ തുടർന്ന് എൻഡിഎ വിട്ട ചിരാഗ് പസ്വാൻ ജെഡിയുവിന് എതിരെ മാത്രമാണു സ്ഥാനാർഥികളെ നിർത്തിയത്. ജെഡിയു – എൽജെപി (റാംവിലാസ്) ശീതയുദ്ധം തിരഞ്ഞെടുപ്പിൽ മുന്നണിയെ ദുർബലമാക്കുമെന്ന ആശങ്ക ബിജെപിക്കുമുണ്ട്.

English Summary:

JDU leadership concerned over Chirag Paswan's move to contest Bihar assembly elections: Chirag Paswan's Bihar Assembly election entry threatens the JDU and NDA. His LJP's potential to win significant seats could make him a kingmaker, impacting the state's political future.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com