ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശലയിലെ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് സിൻഡിക്കറ്റ്. വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത റജിസ്ട്രാർ‌ സർവകലാശാല ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്തു. ഇന്ന് തന്നെ ചുമതല ഏറ്റെടുക്കണമെന്ന് റജിസ്ട്രാറോട് സിൻഡിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് 4.30നാണ് റജിസ്ട്രാർ കെ.എസ്. അനിൽകുമാർ സർവകലാശലയിൽ എത്തിയതെന്നാണ് വിവരം. 

വിസി റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ ഹൈക്കോടതി നാളെ കേസ് പരിഗണിക്കാനിരിക്കെ ആണ് സിൻഡിക്കറ്റിന്റെ നാടകീയ നീക്കം. അനിൽ കുമാർ‌ ചുമതലയേറ്റെടുത്തെങ്കിലും ഇതിന് നിയമസാധുതയുണ്ടോ എന്ന കാര്യം ഹൈക്കോടതിയാകും തീരുമാനിക്കുക. വിസിയുമായി തുറന്നപോരിന് തയാറെടുത്താണ് സിൻ‌ഡിക്കറ്റിന്റെ അടിയന്തര തീരുമാനം. 

സർവകലാശാല നിയമപ്രകാരം റജിസ്ട്രാറുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സിൻഡിക്കറ്റാണെന്നാണ് ഇടത് അംഗങ്ങൾ പറയുന്നത്. മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായാണ് കെ.എസ്. അനിൽകുമാർ സർവകലാശാല ആസ്ഥാനത്ത് എത്തിയത്.

English Summary:

K.S. Anil Kumar Returns to Kerala University Amidst Crisis: Kerala University crisis intensifies as Syndicate asserts authority. The Registrar, reinstated after suspension by the Vice Chancellor, has resumed duties at the university headquarters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com