ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനു (64) തിരഞ്ഞെടുപ്പു കമ്മിഷൻ ജാമ്യമില്ലാത്ത വാറന്റയച്ചു. ഈ മാസം 26നു മുൻപ് അറസ്റ്റ് ചെയ്തു ഹാജരാക്കാനാണു കമ്മിഷന്റെ ഉത്തരവ്.
തിരഞ്ഞെടുപ്പു കമ്മിഷനെക്കുറിച്ച് ഇമ്രാൻ നടത്തിയ മോശം പരാമർശങ്ങളിൽ ക്ഷമാപണം നടത്തുകയോ നേരിട്ടു ഹാജരാകുകയോ ചെയ്യാത്തതിനാലാണ് അറസ്റ്റ് വാറന്റയച്ചത്. എന്നാൽ, കമ്മിഷന് ഈ അധികാരമില്ലെന്നാണ് ഇമ്രാന്റെ വാദം. ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു.