Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയ: കുട്ടിയെ രക്ഷിച്ച വിഡിയോഗ്രഫർക്ക് പ്രശംസ

abd-al-kader ബോംബാക്രമണത്തിൽ പരുക്കേറ്റു ചോരവാർന്നു കിടന്ന കുട്ടിയെ വാരിയെടുത്ത് ആംബുലൻസിനടുത്തേക്ക് ഓടുന്ന അബ്ദ് അൽഖാദർ ഹബക്ക്

അലെപ്പോ∙ ബോംബാക്രമണത്തിൽ പരുക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ക്യാമറ ഉപേക്ഷിച്ചു കർമനിരതനായ സിറിയൻ വിഡിയോഗ്രഫർക്കു ലോകത്തിന്റെ പ്രശംസ. യുദ്ധം നാശം വിതച്ച അലെപ്പോയുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന അബ്ദ് അൽഖാദർ ഹബക്കാണ് പെട്ടെന്നുണ്ടായ ബോംബാക്രമണത്തിൽ പരുക്കേറ്റു ചോരവാർന്നു കിടന്ന കുട്ടിയെ വാരിയെടുത്ത് ആംബുലൻസിനടുത്തേക്ക് ഓടിയത്.

ആ ചോരക്കളം പകർത്തി ഹബക്കിന്റെ ക്യാമറ അപ്പോഴും അദ്ദേഹമറിയാതെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. സ്ഫോടനത്തിൽ കത്തിക്കരിഞ്ഞ മറ്റൊരു കുട്ടിയുടെ മൃതദേഹത്തിനരികിലിരുന്ന് അദ്ദേഹം കരയുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Your Rating: