ഗാസ സിറ്റി∙ ഹമാസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇന്നലെ രാവിലെ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 12 പേർക്കു പരുക്കേറ്റു. 2014 ലെ യുദ്ധത്തിനുശേഷം പകൽസമയം ഇസ്രയേൽ നടത്തുന്ന ഏറ്റവും ശക്തമായ വ്യോമാക്രമണമാണിത്.
വെള്ളിയാഴ്ച ഗാസ അതിർത്തിയിൽ പലസ്തീൻ പ്രക്ഷോഭകർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ പതിനഞ്ചുകാരൻ അടക്കം രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. 220 പേർക്കു പരുക്കേൽക്കുകയും ചെയ്തു.
ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങൾക്കു പിന്നാലെ, ഗാസ മുനമ്പിൽ ഹമാസ് നിർമിച്ച രണ്ടു തുരങ്കങ്ങൾ അടക്കം സൈനികകേന്ദ്രങ്ങൾ തകർത്തുവെന്നാണ് ഇസ്രയേൽ സൈന്യം അറിയിച്ചത്.