ഷാങ്ഹായ്∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പടമുള്ള പോസ്റ്ററിൽ മഷി കുടയുന്നതിന്റെ വിഡിയോ ട്വിറ്ററിലൂടെ തൽസമയം പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിൽ. ജനാധിപത്യാവകാശ പ്രവർത്തക കൂടിയായ ദോങ് യാവോക്വിയോങ് (28) ആണ് അറസ്റ്റിലായത്. യുവതിയുടെ പിതാവിനെയും മറ്റൊരു പ്രവർത്തകനെയും കൂടി കസ്റ്റഡിയിലെടുത്തതായി യുഎസ് ആസ്ഥാനമായ ചൈനീസ് ഹ്യുമൻ റൈറ്റ്സ് ഡിഫൻഡേഴ്സ് പ്രവർത്തകർ ആരോപിച്ചു. ട്വിറ്ററിനു ചൈനയിൽ വിലക്കുണ്ടെങ്കിലും സെൻസറിങ് മറികടന്നു പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ട്വിറ്റർ ഉപയോഗിക്കാം. അറസ്റ്റിനു പിന്നാലെ ദോങ്ങിന്റെ ട്വിറ്റർ അക്കൗണ്ട് അധികൃതർ റദ്ദാക്കി.

Advertisement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.