ടെക്സസ് (യുഎസ്) ∙ കൊച്ചുമകൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ അറുപത്തെട്ടുകാരി വെടിവച്ച് വീഴ്ത്തി. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. സൈക്കിളില്‍ എത്തിയ യുവാവ് വീടിന്റെ മുൻപിൽ നിന്നും നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. യുവാവിന് മുന്നറിയിപ്പ് നൽകിയെങ്കിലും അനുസരിക്കാതെ വന്നതോടെ തന്റെ പക്കല്‍ തോക്ക് ഉള്ള കാര്യം പറഞ്ഞു. യുവാവ് ഇതും പരിഗണിക്കാതെ വന്നതോടെയാണ് പ്രകോപിതയായ മൂത്തശ്ശി വെടിയുതിര്‍ത്തത്.
വീടിന് മുന്നില്‍ ഇരിക്കുകയായിരുന്നു മുത്തശ്ശി ഗ്രാനി ജീനും പതിനാലുകാരിയായ പേരക്കുട്ടിയും. റോഡില്‍ സൈക്കിള്‍ നിര്‍ത്തിയ യുവാവ് വീട്ടിലേക്ക് വരുന്നത് കണ്ടതോടെ പേരക്കുട്ടിയുമൊന്നിച്ച് വീടിന് അകത്തേക്ക് കയറി. ഇതോടെ യുവാവ് കതകിന് മുന്നില്‍ എത്തി നഗ്നത പ്രദർശനം ആരംഭിക്കുകയായിരുന്നു. വീടിന്റെ മുന്നില്‍ നിന്ന് മാറിപ്പോകാന്‍ പറഞ്ഞതോടെ യുവാവ് പാന്റ്സ് മുഴുവന്‍ അഴിച്ച് മാറ്റിയെന്ന് ജീന്‍ പിന്നീട് പൊലീസിന് മൊഴി നല്‍കി.
ഇതിന് ശേഷമാണ് മുത്തശ്ശി ഗ്രാനി ജീന്‍ വെടിയുതിര്‍ത്തത്. യുവാവിന്റെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെച്ചത് ഭയപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ മാത്രമാണന്ന് ജീന്‍ വ്യക്തമാക്കി. ജീന്‍ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റോഡിലൂടെ നഗ്നനായി ഓടിയതിന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് താക്കീത് നല്‍കി വിട്ടയച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.