നയ്റോബി ∙ ടാൻസനിയയിലെ യുകാര ദ്വീപിലെ കടൽപ്പാലത്തിനടുത്ത് വിക്ടോറിയ തടാകത്തിൽ മുങ്ങിയ കടത്തുബോട്ടിനുള്ളിൽ നിന്ന് മുങ്ങൽ വിദഗ്ധർ ഒരാളെ രക്ഷപ്പെടുത്തി. ഇതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 207 ആയി. മുന്നൂറിലധികം യാത്രക്കാർ ബോട്ടിലുണ്ടായിരുന്നു.
മുങ്ങിയ ബോട്ടിൽ നിന്ന് ഇന്നലെ രാവിലെ മനുഷ്യശബ്ദം കേട്ടതിനെ തുടർന്നാണ് നാവിക സേനയുടെ വിദഗ്ധർ തിരച്ചിൽ പുനരാരംഭിച്ചത്. കീഴ്മേൽ മറിഞ്ഞുകിടന്ന ബോട്ടിൽ ഒരാളെ ജീവനോടെ അവർ കണ്ടെത്തി.