Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽ കടന്ന്, റെക്കോർഡ് തിരുത്തി ചൈനയുടെ പാലം ‌

china-bridge

ബെയ്ജിങ്∙ ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം ചൈനയിൽ തുറന്നു. ഹോങ്കോങ്ങിനെയും മക്കാവുവിനെയും ചൈനയുടെ പ്രധാനഭൂഭാഗവുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 55 കിലോമീറ്ററാണു നീളം. പാലം തുറന്നതോടെ യാത്രാസമയം 3 മണിക്കൂറിൽ നിന്ന് അരമണിക്കൂറായി കുറയും.

2000 കോടി യുഎസ് ഡോളർ (1.48 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവിട്ടു നിർമിച്ച പാലം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉദ്ഘാടനം ചെയ്തു. മക്കാവു– ഹോങ്കോങ്ങിലെ ലാന്റോ ദ്വീപ് – പ്രധാന ചൈനയിലെ ഗുവാങ്സോങ് പ്രവിശ്യയിലുള്ള ഷുഹായ് നഗരം എന്നിവയെയാണ് പാലം ബന്ധിപ്പിക്കുന്നത്.

ആറുവരിപ്പാതയിൽ 3 തൂക്കുപാലങ്ങൾ, 3 കൃത്രിമ ദ്വീപുകൾ, ഒരു തുരങ്കം എന്നിവയടങ്ങുന്നതാണ് എൻജിനീയറിങ് വിസ്മയമെന്നു വിളിക്കാവുന്ന ഈ പാലം. 60 ഐഫൽ ഗോപുരം കടൽപ്പാലത്തിന്റെ നിർമാണത്തിന് 4 ലക്ഷം ടൺ ഉരുക്ക് വേണ്ടിവന്നു. 60 ഐഫൽ ഗോപുരങ്ങൾ പണിയാൻ ഇതു മതിയാകും. 120 വർഷം നിലനിൽക്കും വിധമാണ് രൂപകൽപന. ഭൂകമ്പം പ്രതിരോധിക്കും. 3 ലക്ഷം ടൺ ഭാരമുള്ള ചരക്കുകപ്പൽ ഇടിച്ചാലും കുലുങ്ങില്ല.

related stories