വാഷിങ്ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇതുവരെയുള്ള ഭരണം വിലയിരുത്താൻ അമേരിക്ക ഇന്നു പോളിങ് ബൂത്തിലേക്ക്. ജനപ്രതിനിധി സഭയിലെ 435 സീറുകളിലേക്കും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കും കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവിയിലേക്കുമുൾപ്പെടെയുള്ള തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്.
ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ യുഎസ് പാർലമെന്റായ കോൺഗ്രസ് പിടിച്ചെടുത്താൽ ട്രംപിനെതിരെ ഇംപീച്മെന്റ് നടപടികൾക്കു വേദിയൊരുങ്ങുമെന്ന നാടകീയ വഴിത്തിരിവുണ്ട്. ഇരു സഭകളിലും നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമാണുള്ളത്. ജനപ്രതിനിധി സഭയിൽ ഇപ്പോഴുള്ള 4 പേർക്കു പുറമേ 7 ഇന്ത്യൻ വംശജർ കൂടി ഇടക്കാല തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാണ്.