മോസ്കോ∙ പ്രതിപക്ഷ നേതാവ് അലക്സി നവൽനി രാജ്യം വിടുന്നത് റഷ്യ വിലക്കി. കേസുമായി ബന്ധപ്പെട്ട് ഫ്രാൻസിലെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലേക്കുള്ള യാത്രയ്ക്കിടെ റഷ്യൻ അതിർത്തിയിൽ സുരക്ഷാ സേന അദ്ദേഹത്തെ തടഞ്ഞു. രാജ്യം വിടാൻ അനുവദിക്കരുതെന്നു മറ്റൊരു കോടതിയുടെ ഉത്തരവുണ്ടെന്നു സുരക്ഷാ സേന അറിയിച്ചു.
നവൽനിയെ റഷ്യ പലവട്ടം തടവിലാക്കിയതു സംബന്ധിച്ച കേസാണ് മനുഷ്യാവകാശ കോടതി പരിഗണിക്കുന്നത്. ഇതിൽ തിരിച്ചടി നേരിടുമെന്നു റഷ്യയ്ക്ക് ആശങ്കയുണ്ട്. കേസ് പരിഗണിക്കുമ്പോൾ തന്റെ സാന്നിധ്യം ഒഴിവാക്കി വിധി അനുകൂലമാക്കാനാണു റഷ്യൻ ഭരണകൂടത്തിന്റെ ശ്രമമെന്നു നവൽനി ആരോപിച്ചു.