അങ്കാറ∙ കൊല്ലപ്പെട്ട ജമാൽ ഖഷോഗിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങൾ കൊലയാളികൾ ലഗേജിലാക്കി രാജ്യത്തിനു പുറത്തേക്കു കടത്തിയിട്ടുണ്ടാകുമെന്ന് തുർക്കി പ്രതിരോധ മന്ത്രി ഹുലുസി അകർ. കൊല നടന്നു 3–4 മണിക്കൂറിനകം ഇതുമായി കൊലയാളികൾ തുർക്കി വിട്ടിരിക്കാനാണു സാധ്യതയെന്ന് അദ്ദേഹം കാനഡയിൽ സമ്മേളനത്തിൽ പറഞ്ഞു.
നയതന്ത്ര പരിരക്ഷയുടെ മറവിലാണ് പ്രശ്നമില്ലാതെ അവർക്കു പോകാനായതെന്നും മന്ത്രി പറഞ്ഞതായി സിഎൻഎൻ തുർക്കി റിപ്പോർട്ട് ചെയ്തു. മൃതദേഹഭാഗങ്ങൾ ഇസ്തംബുളിലെ സഹായിക്കു കൈമാറിയെന്നാണു സൗദി പബ്ലിക് പ്രോസിക്യൂട്ടർ ഷലാൻ അൽ ഷലാൻ കഴിഞ്ഞ വ്യാഴാഴ്ച പറഞ്ഞത്.