ജോലി പോയി; 5 സഹപ്രവർത്തകരെ വെടിവച്ചുകൊന്നു
Mail This Article
×
ഷിക്കാഗോ ∙ യുഎസിലെ ഇല്ലിനോയിയിൽ ജോലി നഷ്ടപ്പെട്ടയാൾ 5 സഹപ്രവർത്തകരെ വെടിവച്ചുകൊന്നു. അക്രമിയെ ഉടൻ വെടിവച്ചുകൊന്നെങ്കിലും 5 പൊലീസുകാർക്കും ഗുരുതര പരുക്കേറ്റു. ഒരു ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്. ഹെൻറി പ്രാറ്റ് കമ്പനിയിൽ 15 വർഷമായി ജോലി ചെയ്തുവന്ന ഗാരി മാർട്ടിന് (45) വെള്ളിയാഴ്ച ഉച്ചയ്ക്ക് പിരിച്ചുവിടൽ നോട്ടിസ് കൊടുത്ത ഉടനെയായിരുന്നു അക്രമം. ഇല്ലിനോയിയിലെ രണ്ടാമത്തെ വലിയ നഗരമായ അറോറയിലുള്ള ഫാക്ടറിയിലായിരുന്നു വെടിവയ്പ്.
സമീപകാലത്തെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഫ്ളോറിഡയിലെ പാർക്ക്‌ലാൻഡിലുള്ള ഹൈസ്കൂളിൽ 17 പേരെ കൂട്ടക്കൊല ചെയ്തതിന്റെ ഒന്നാം വാർഷികത്തിന് ഒരു ദിവസം മുൻപാണ് ഈ സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.