ADVERTISEMENT

ബെയ്ജിങ്∙ പരസ്യചിത്രത്തിലൂടെ ചൈനയെ പ്രകോപിപ്പിച്ച ജർമൻ ക്യാമറാനിർമാതാക്കളായ ലയ്ക തലയൂരാനുള്ള ശ്രമത്തിൽ. ലയ്ക ക്യാമറയുമായി ലോകമെങ്ങുമുള്ള പത്രഫൊട്ടോഗ്രഫർമാർ അപകടമേഖലയിൽ പണിയെടുക്കുന്നു എന്നു സ്ഥാപിക്കുന്ന പരസ്യചിത്രത്തിൽ, 1989ലെ ടിയനൻമെൻ സ്ക്വയർ പ്രക്ഷോഭം പശ്ചാത്തലമാക്കിയതിനെതിരെ ചൈനയിലെ സാമൂഹികമാധ്യമങ്ങൾ രംഗത്തു വരികയായിരുന്നു.

പിന്നാലെ പരസ്യവും അതേ സംബന്ധിച്ചുള്ള കമന്റുകളും ബ്ലോക്ക് ചെയ്തു. ജനാധിപത്യപ്രക്ഷോഭത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടത് ചൈന സർക്കാർ പരാമർശിക്കാൻ ഇഷ്ടപ്പെടാത്ത വിഷയമാണ്. ബ്രസീലിലെ ഒരുഏജൻസി നിർമിച്ച പരസ്യചിത്രത്തിന് കമ്പനി ഔദ്യോഗികമായി അനുവാദം നൽകിയിട്ടില്ലെന്ന് ലയ്കയുടെ വക്താവ് പ്രതികരിച്ചു.

ചൈനയുടെ ദൃഷ്ടിയിൽ ‘വിഘടനവാദി’യായ ആത്മീയനേതാവ് ദലൈലാമയെ ഉദ്ധരിച്ചതിനെത്തുടർന്നു കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് മാപ്പു പറഞ്ഞു രക്ഷപെട്ടിരുന്നു. തയ്‍വാനും ടിബറ്റും പ്രത്യേക രാജ്യമെന്ന മട്ടിൽ ഉപഭോക്താവിന് മറുപടി നൽകിയ മാരിയറ്റ് ഹോട്ടൽ ഗ്രൂപ്പിന്റെ വെബ്സൈറ്റ് സർക്കാർ അടച്ചുപൂട്ടിയിരുന്നു. അന്നും മാപ്പു പറഞ്ഞാണ് കമ്പനി രക്ഷപെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com