ADVERTISEMENT
ലഹോർ ∙ മതനിന്ദ ആരോപിച്ച് 2014 ൽ ലഹോറിൽ ക്രിസ്ത്യൻ ദമ്പതികളെ ജീവനോടെ ചുട്ടുകൊല്ലാൻ ആളുകളെ പ്രേരിപ്പിച്ച 3 പേർക്കുള്ള വധശിക്ഷ ഭീകരവിരുദ്ധ കോടതി ശരിവച്ചു. പുരോഹിതനടക്കം 2 പേരെ വിട്ടയയ്ക്കുകയും ചെയ്തു. യൂസഫ് ഗുജ്ജർ എന്നയാളുടെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്തിരുന്ന ഷഹ്സാദ് മസിഹയേയും ഗർഭിണിയായ ഭാര്യ ഷാമയെയും യൂസഫിന്റെ നേതൃത്വത്തിൽ ആയിരത്തോളം പേർ മർദിച്ചും വലിച്ചിഴച്ചും ചൂളയിൽ കൊണ്ടിട്ടാണ് കൊലപ്പെടുത്തിയത്. മതപുരോഹിതനായ ഹാഫിസ് ഇഷ്തിയാഖ് അടക്കം 5 പേർക്കാണ് നേരത്തെ വധശിക്ഷ വിധിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com