നെതന്യാഹുവിന്റെ ഭാര്യ കുറ്റക്കാരി; പിഴ അടയ്ക്കണമെന്ന് കോടതി
Mail This Article
×
ജറുസലം ∙ പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു (60) കുറ്റക്കാരിയാണെന്ന് ഇസ്രയേൽ കോടതി വിധിച്ചു. എന്നാൽ അവർക്കെതിരെയുള്ള അഴിമതിക്കേസ് കോടതി ഒഴിവാക്കിയതിനാൽ ജയിൽശിക്ഷ അനുഭവിക്കണ്ട. എന്നാൽ പിഴ ഉൾപ്പെടെ 55,000 ഷെക്കൽ (10.6 ലക്ഷം രൂപ) അടയ്ക്കണം.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അടുക്കളയിൽ പാചകക്കാരുണ്ടായിട്ടും പുറത്തുനിന്നു ഭക്ഷണം സ്ഥിരമായി ഓർഡർ ചെയ്തു വരുത്തിച്ച് ഏകദേശം ഒരു ലക്ഷം ഡോളർ ചെലവഴിച്ചതു പൊതു ഫണ്ടിന്റെ ദുരുപയോഗമാണെന്നു കോടതി കണ്ടെത്തി. സാറ നെതന്യാഹു 45,000 ഷെക്കൽ (8.64 ലക്ഷം രൂപ) ഫണ്ടിൽ മടക്കി അടയ്ക്കുകയും 10,000 ഷെക്കൽ (1.92 ലക്ഷം രൂപ) പിഴയായി നൽകുകയും വേണമെന്ന് കോടതി വിധിച്ചു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അടുക്കളയിൽ പാചകക്കാരുണ്ടായിട്ടും പുറത്തുനിന്നു ഭക്ഷണം സ്ഥിരമായി ഓർഡർ ചെയ്തു വരുത്തിച്ച് ഏകദേശം ഒരു ലക്ഷം ഡോളർ ചെലവഴിച്ചതു പൊതു ഫണ്ടിന്റെ ദുരുപയോഗമാണെന്നു കോടതി കണ്ടെത്തി. സാറ നെതന്യാഹു 45,000 ഷെക്കൽ (8.64 ലക്ഷം രൂപ) ഫണ്ടിൽ മടക്കി അടയ്ക്കുകയും 10,000 ഷെക്കൽ (1.92 ലക്ഷം രൂപ) പിഴയായി നൽകുകയും വേണമെന്ന് കോടതി വിധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.