ADVERTISEMENT

കൊളംബോ ∙ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ടിൽ വിമർശനം ഏറ്റുവാങ്ങിയ ലഫ്. ജനറൽ ഷവേന്ദ്ര സിൽവയെ ( 55 ) ശ്രീലങ്കയുടെ പുതിയ കരസേനാ മേധാവിയായി പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ചു. 

തമിഴ് പുലികളുമായി 2009 ലെ അന്തിമയുദ്ധത്തിൽ കരസേനയുടെ 58 ാം ഡിവിഷൻ നയിച്ചത് ഷവേന്ദ്ര സിൽവയായിരുന്നു. 

തമിഴ് ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ്തുവെന്നതിന്റെ പേരിൽ അന്ന് ഏറെ വിമർശന വിധേയനായിരുന്നു. യുദ്ധത്തിനു ശേഷം യുഎന്നിൽ ശ്രീലങ്കയുടെ സ്ഥിരം പ്രതിനിധിയായിരുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com